ഈ അക്ഷരങ്ങള്‍ എന്നെ പഠിപ്പിച്ച ആശാനാണു കുഞ്ചു ആശാന്‍... ശരീരം കോണ്ട് കുറിയതാണെങ്കിലും അടിക്കോന്നും ഒരു കുറവുമില്ലാ...'കളരിയില്‍' ആരെ അടിച്ചില്ലെങ്കിലും എനിക്ക് ഒരെണ്ണം തന്നില്ലെങ്കില്‍ ആശാനൊരു സമാധാനവും ഇല്ലാത്ത പോലാണു അടിയുടെ വരവ്. അതെങ്ങനാ പഠിപ്പിച്ച് വിടുന്നത് വള്ളി പുള്ളി തെറ്റാതെ പഠിച്ചോണ്ടുവരുവല്ലെ റോബിനും റെബിനും. 'ഓലപിടുത്തം ' കഴിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാകും. ഇനി ആശാണ്റ്റെ അടി കൊള്ളേണ്ടതില്ലല്ലോ??
വീടിനടുത്ത് കൂടെ പോകുബോള്‍ വീട്ടില്‍ കയറുക ആശാനൊരു പതിവായിരുന്നു. ആശാനെ പ്രത്യേകം ബഹുമാനിക്കണം എന്നാണു മമ്മി പറഞ്ഞുതന്നിരിക്കുന്നത്. ആയതിനാല്‍ ആദരവോടെ തന്നായിരുന്നു എണ്റ്റെയും പെരുമാറ്റം. അടി കിട്ടിയാലെന്താ വേറെ ഏത് വിഷയത്തിനു ഞാന്‍ തോറ്റാലും 'മലയാളം' ജയിക്കുമായിരുന്നു.
പപ്പക്ക് ഏറെ ഇഷ്ടപ്പെട്ടതായിരുന്നു 'കാജാ ബീഡി'. കളിച്ചുകോണ്ടിരിക്കുബോള്‍ ബീഡി വാങ്ങിക്കാന്‍ പറഞ്ഞു വിടുബോള്‍ ബീഡി കണ്ടുപിടിച്ചവനെ 'വെടി വെച്ച്' കൊല്ലണമെന്ന് തോന്നിയിട്ടുണ്ട്. പിന്നെ ചില്ലറക്ക് മിഠായി വാങ്ങിക്കാമല്ലൊ എന്നൊര്‍ത്ത് 'കൊല്ലാതെ' വിടും. അങ്ങനെ ഒരിക്കല്‍ ബീഡി വാങ്ങിക്കാന്‍ പോയ ഞാന്‍ കടയില്‍ വെച്ച് ആശാനേയും കണ്ടുമുട്ടി. ആശാനും കൂറ്റാലി പാപ്പനും എന്തോ 'വലിയ വലിയ' കാര്യങ്ങള്‍ ചര്‍ച്ചയിലാണു. ആശാന്‍ പാറഞ്ഞതെന്തൊ തെറ്റാണെന്ന് പറഞ്ഞ് ചിരിച്ച കൂറ്റാലിപാപ്പനെ നോക്കി ഞാന്‍ കുഞ്ഞമ്മണി സാര്‍ ഈണത്തില്‍ ചൊല്ലി പഠിപ്പിച്ച ' ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അന്‍പതൊന്നു പിഴക്കും ശിക്ഷ്യനു' എന്ന കവിത ചൊല്ലി. " ഇവനെ ഞാന്‍ പഠിപ്പിച്ചതാ, മിഠുക്കനാ..." എന്നു ആശാന്‍ പറഞ്ഞപ്പോള്‍ വലിയ ഗമക്ക് തന്നെ ബീഡിയും മിഠായിയും വാങ്ങിച്ച് പോന്നു.
കൂറ്റാലി പാപ്പന്‍ വീട്ടിലേക്കുള്ള യാത്രയില്‍ മമ്മിയോട് ഈ കാര്യം പറയാനും മറന്നില്ല. മമ്മിയുടെ വിളികേട്ടപ്പൊഴെ എന്തൊ പന്തിയല്ലെന്നു മനസ്സിലായി... എങ്കിലും ഓടിച്ചെന്ന എന്നെകാത്ത് ആശാണ്റ്റെ വീടുവരെയുള്ള അടിയുടെ ഒരു 'ഘോഷയാത്ര' തന്നായിരുന്നു.
വാല്‍ക്കഷ്ണം : കുഞ്ചന്‍ നബ്യാര്‍ക്കൊക്കെ എന്തും പറയാം.. ഞാന്‍ അതൊന്നു ആശാനോടു പറഞ്ഞതാ പ്രശ്നമായെ.... പഠിക്കുന്നതൊന്നും അങ്ങനെ വിളിച്ച് പറയാന്‍ പാടില്ലെന്നേ......
Sunday, August 17, 2008
Saturday, August 16, 2008
ആ ചേച്ചിക്ക്......
ദീപ ചേച്ചിയുടെ 'അലര്‍ച്ച' കേട്ടാണു ഞാന്‍ ഉണര്‍ന്നത്...
പണ്ടെ 'ഉറക്കത്തിണ്റ്റെ അസുഖം' ഉള്ളതിനാല്‍ ഞാന്‍ വൈകിയാണു ഉണരാറുള്ളത്. വെളുപ്പാന്‍ കാലം മുതലുള്ള 'എഴുനേല്‍ക്കടാ..' എന്ന മമ്മി യുടെ വിളിയില്‍ ഞാന്‍ താളം കണ്ടെത്തി കിടക്കും, അടി കിട്ടുന്നതുവരെ....ദീപ ചേച്ചിയെ പരിചയപ്പെടാം... എണ്റ്റെ അഛണ്റ്റെയും അമ്മയുടെയും മൂത്ത മകള്‍.. ഇളയത് ദിലീപേട്ടനും... തെറ്റിധരിക്കേണ്ട.. ചെറുപ്പം മുതല്‍ അവര്‍ 'അഛന്‍' 'അമ്മ' എന്നു വിളിക്കുന്നതു കേട്ടുവളര്‍ന്നതിനാല്‍ ഞാനും അവരെ അങ്ങനെ തന്നെ വിളിച്ചു.... പപ്പയും മമ്മിയും കൂടാതെ എനിക്കുള്ള അഛനും അമ്മയും.... അവര്‍തന്നെയാണു എണ്റ്റെ ഏറ്റവും അടുത്ത അയല്‍പക്കവും.... ഒരു 'വിളിപ്പാടകലെ' എന്നു പറയും പൊലെ...
ആ അമ്മയോടോപ്പം ഉത്സവങ്ങള്‍ക്കും വഴിപാടുകള്‍ക്കും എല്ലാം അബലങ്ങളില്‍ പോകാറുണ്ട്... ചോറ്റാനിക്കര അബലത്തില്‍ ഉത്സവത്തിനു പോയപ്പോള്‍ അമ്മ ഒരു 'പ്രിസം' (വളപ്പോട്ടുകള്‍ നിറച്ച് അകാശത്തില്‍ നക്ഷത്രങ്ങളെ കാണുന്ന പോലെ രസിപ്പിക്കുന്ന ഒരു സാധനം , പേരു ഞാന്‍ മറന്നു) വാങ്ങിത്തന്നു. തോഴുതുകഴിഞ്ഞിറങ്ങിയപ്പോള്‍ ആഡിറ്റോറിയത്തിലെ ശബ്ദം കേട്ട് അവിടേക്ക് പോകാം എന്നു ഞാന്‍ നിര്‍ബന്ധിച്ചു. 'ചാക്യാര്‍ കൂത്താണു,ഒന്നിനും കൊള്ളില്ല, നമുക്ക് വീട്ടിലേക്ക് പോകാം'എന്ന് അമ്മ പറഞ്ഞിട്ടും ഞാന്‍ അവിടെക്ക് തന്നെ നടന്നു. പുറകെ അമ്മയും. പുറകില്‍ ഇരുന്ന അമ്മയൊടു ചോദിച്ച് ഞാന്‍ മുന്‍ നിരയിലേക്ക് നടന്നു ചെന്നപ്പോള്‍ ചാക്യാര്‍ 'ദേ, ഒരു കോശവന്‍ നടന്നുവരുന്നു, വഴി മാറിക്കേ.. ' എന്നു പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഈ ചാക്യാര്‍കൂത്ത് ഒന്നിനും കൊള്ളില്ല എന്ന്.പിറ്റെദിവസം സ്കൂളില്‍ 'പ്രിസം' കാണിച്ച് ഗമ കാണിച്ചപ്പോഴും ചാക്യാര്‍കൂത്തിണ്റ്റെ കാര്യം ഞാന്‍ മിണ്ടിയില്ല.
എന്നെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ച് കോണ്ടുവരുന്നതും ദീപചേച്ചി ആയിരുന്നു.പ്രായത്തില്‍ ആറുവയസ്സിനു മൂത്തതാണെങ്ങിലും എണ്റ്റെ കയ്യിലിരുപ്പുകോണ്ടും ചേച്ചിയുടെ കയ്യില്‍ ഞാന്‍ ഇരിക്കാത്തതുകൊണ്ടും വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു. എന്തൊക്കെ ആണെങ്കിലും ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയും പ്രീയപ്പെട്ടവര്‍ ആയിരുന്നു.
ദീപ ചേച്ചിക്ക് കുറെ കോഴികള്‍ ഉണ്ട്, പൂവനായിട്ടും പിടയായിട്ടും. ചേച്ചിയേക്കാള്‍ ജീവനായി അതിനെ വളര്‍ത്തുന്നു. എന്നാല്‍ എണ്റ്റെ ഏറുകിട്ടാത്ത ഒരു കോഴിയും അതിലില്ലാ.. ഞങ്ങളുടെ വീടുകള്‍ ക്കിടയിലെ 'തോണ്ട്' (ഇടവഴി) ചാടികിടക്കുന്ന കോഴിയെ, നിലത്ത് തൊടുന്നതിനു മുന്‍പെ കല്ലെറിഞ്ഞ് തിരികെ അയക്കുക എന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള 'പരിപാടി' ആയിരുന്നു. അങ്ങനെ ഇന്നലെ വൈകുന്നേരം ഞാന്‍ ഒരു പൂവനെ എറിഞ്ഞിരുന്നു. ആ പൂവന്‍ രാവിലെ തൊണ്ടില്‍ 'ഇഹലോകവാസം' വെടിഞ്ഞ് കിടക്കുന്നത് കണ്ടതിണ്റ്റെ അലര്‍ച്ച ആയിരുന്നു ഇന്നെന്നെ ഉണര്‍ത്തിയത്.ഉറക്കത്തില്‍ നിന്ന് മോചിതനായിട്ടില്ലെങ്ങിലും ഞാന്‍ അപ്പുറത്തെ പറബും കഴിഞ്ഞിരുന്നു.....
സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെ സംഹാരകര്‍ ആയപ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ആ ചേച്ചിയും യാത്രയായി....
പണ്ടെ 'ഉറക്കത്തിണ്റ്റെ അസുഖം' ഉള്ളതിനാല്‍ ഞാന്‍ വൈകിയാണു ഉണരാറുള്ളത്. വെളുപ്പാന്‍ കാലം മുതലുള്ള 'എഴുനേല്‍ക്കടാ..' എന്ന മമ്മി യുടെ വിളിയില്‍ ഞാന്‍ താളം കണ്ടെത്തി കിടക്കും, അടി കിട്ടുന്നതുവരെ....ദീപ ചേച്ചിയെ പരിചയപ്പെടാം... എണ്റ്റെ അഛണ്റ്റെയും അമ്മയുടെയും മൂത്ത മകള്‍.. ഇളയത് ദിലീപേട്ടനും... തെറ്റിധരിക്കേണ്ട.. ചെറുപ്പം മുതല്‍ അവര്‍ 'അഛന്‍' 'അമ്മ' എന്നു വിളിക്കുന്നതു കേട്ടുവളര്‍ന്നതിനാല്‍ ഞാനും അവരെ അങ്ങനെ തന്നെ വിളിച്ചു.... പപ്പയും മമ്മിയും കൂടാതെ എനിക്കുള്ള അഛനും അമ്മയും.... അവര്‍തന്നെയാണു എണ്റ്റെ ഏറ്റവും അടുത്ത അയല്‍പക്കവും.... ഒരു 'വിളിപ്പാടകലെ' എന്നു പറയും പൊലെ...
ആ അമ്മയോടോപ്പം ഉത്സവങ്ങള്‍ക്കും വഴിപാടുകള്‍ക്കും എല്ലാം അബലങ്ങളില്‍ പോകാറുണ്ട്... ചോറ്റാനിക്കര അബലത്തില്‍ ഉത്സവത്തിനു പോയപ്പോള്‍ അമ്മ ഒരു 'പ്രിസം' (വളപ്പോട്ടുകള്‍ നിറച്ച് അകാശത്തില്‍ നക്ഷത്രങ്ങളെ കാണുന്ന പോലെ രസിപ്പിക്കുന്ന ഒരു സാധനം , പേരു ഞാന്‍ മറന്നു) വാങ്ങിത്തന്നു. തോഴുതുകഴിഞ്ഞിറങ്ങിയപ്പോള്‍ ആഡിറ്റോറിയത്തിലെ ശബ്ദം കേട്ട് അവിടേക്ക് പോകാം എന്നു ഞാന്‍ നിര്‍ബന്ധിച്ചു. 'ചാക്യാര്‍ കൂത്താണു,ഒന്നിനും കൊള്ളില്ല, നമുക്ക് വീട്ടിലേക്ക് പോകാം'എന്ന് അമ്മ പറഞ്ഞിട്ടും ഞാന്‍ അവിടെക്ക് തന്നെ നടന്നു. പുറകെ അമ്മയും. പുറകില്‍ ഇരുന്ന അമ്മയൊടു ചോദിച്ച് ഞാന്‍ മുന്‍ നിരയിലേക്ക് നടന്നു ചെന്നപ്പോള്‍ ചാക്യാര്‍ 'ദേ, ഒരു കോശവന്‍ നടന്നുവരുന്നു, വഴി മാറിക്കേ.. ' എന്നു പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഈ ചാക്യാര്‍കൂത്ത് ഒന്നിനും കൊള്ളില്ല എന്ന്.പിറ്റെദിവസം സ്കൂളില്‍ 'പ്രിസം' കാണിച്ച് ഗമ കാണിച്ചപ്പോഴും ചാക്യാര്‍കൂത്തിണ്റ്റെ കാര്യം ഞാന്‍ മിണ്ടിയില്ല.
എന്നെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ച് കോണ്ടുവരുന്നതും ദീപചേച്ചി ആയിരുന്നു.പ്രായത്തില്‍ ആറുവയസ്സിനു മൂത്തതാണെങ്ങിലും എണ്റ്റെ കയ്യിലിരുപ്പുകോണ്ടും ചേച്ചിയുടെ കയ്യില്‍ ഞാന്‍ ഇരിക്കാത്തതുകൊണ്ടും വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു. എന്തൊക്കെ ആണെങ്കിലും ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയും പ്രീയപ്പെട്ടവര്‍ ആയിരുന്നു.
ദീപ ചേച്ചിക്ക് കുറെ കോഴികള്‍ ഉണ്ട്, പൂവനായിട്ടും പിടയായിട്ടും. ചേച്ചിയേക്കാള്‍ ജീവനായി അതിനെ വളര്‍ത്തുന്നു. എന്നാല്‍ എണ്റ്റെ ഏറുകിട്ടാത്ത ഒരു കോഴിയും അതിലില്ലാ.. ഞങ്ങളുടെ വീടുകള്‍ ക്കിടയിലെ 'തോണ്ട്' (ഇടവഴി) ചാടികിടക്കുന്ന കോഴിയെ, നിലത്ത് തൊടുന്നതിനു മുന്‍പെ കല്ലെറിഞ്ഞ് തിരികെ അയക്കുക എന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള 'പരിപാടി' ആയിരുന്നു. അങ്ങനെ ഇന്നലെ വൈകുന്നേരം ഞാന്‍ ഒരു പൂവനെ എറിഞ്ഞിരുന്നു. ആ പൂവന്‍ രാവിലെ തൊണ്ടില്‍ 'ഇഹലോകവാസം' വെടിഞ്ഞ് കിടക്കുന്നത് കണ്ടതിണ്റ്റെ അലര്‍ച്ച ആയിരുന്നു ഇന്നെന്നെ ഉണര്‍ത്തിയത്.ഉറക്കത്തില്‍ നിന്ന് മോചിതനായിട്ടില്ലെങ്ങിലും ഞാന്‍ അപ്പുറത്തെ പറബും കഴിഞ്ഞിരുന്നു.....
സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെ സംഹാരകര്‍ ആയപ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ആ ചേച്ചിയും യാത്രയായി....
പ്രതീക്ഷ.....
വൈകുന്നേരങ്ങളിലെ കളികള്‍ ഒഴിവാക്കിയാണു പ്രാക്ടിക്കലിനു പോകേണ്ടിയിരുന്നത്....
കഷ്ടകാലം അല്ലതെ എന്തുപറയാന്‍....ആദ്യം ക്രിക്കറ്റും പിന്നീടു ഫുട്ബോളും കളിച്ച് വൈകുന്നേരങ്ങള്‍ ധന്യമാക്കാറുള്ള എണ്റ്റെ ബാച്ചിനുതന്നെ കിട്ടി ഈവനിംങ്ങ് ലാബ്...ഈ സമയം നിഷ്ചയിച്ച സാറുണ്ടോ അറിയുന്നു എണ്റ്റെ 'അവസ്ഥ'.. ഇണ്റ്റര്‍നെറ്റ് നെ കുറിച്ച് ആധികാരികമായി പഠിക്കുകയാണു ലാബില്‍; സാര്‍ ഒരല്‍പം കണിശ്ശക്കാരനായതിനാല്‍ പഠനേതര വിഷയങ്ങളിലേക്ക് പോകാന്‍ സമ്മതിക്കുകയെയില്ല.... അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ' സുഹ്രുത്ത് ' സാര്‍ ആയി വന്നു. ആ സാറിനെ തന്നെ ഈവനിംങ്ങ് ലാബ് ഏല്‍പിച്ചത് ' വൈദ്യന്‍ കല്‍പിച്ച പാലു പോലെ ' ആയി. അതിലും ആ 'സുഹ്രുത്ത്' വ്യത്യസ്തനായി. ഞങ്ങളെ ആരെയെങ്കിലും കീ എല്‍പിച്ച് ' കുഴപ്പങ്ങള്‍ ഉണ്ടാക്കി എനിക്ക് പണിയാക്കരുത്' ' എന്ന് പറഞ്ഞ് സാറുമുങ്ങും. അതില്‍ പിന്നെ എനിക്ക് മൈതാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു.
'റെക്കോഡ് വെക്കാതെ ഹാജര്‍ തരില്ലാ' എന്നാണു സാറന്‍മാരുടെ പക്ഷം. എനിക്കാണെങ്കില്‍ പണ്ടെ ഇഷടമല്ലാത്ത ജോലിയും. ഇടക്ക് ഓരൊ ഐസ് ക്രീം മേടിച്ച് കോടുത്താല്‍ 'നേവ' ഒന്നല്ല ഒന്‍പത് റെക്കോഡ് എഴുതിത്തരും എന്നതാകാം എന്നെ ആ ജോലിയില്‍ മടിയനാക്കിയത്. റെക്കോഡ് എഴുതാന്‍ കൊടുത്താലോ, 'ടാ..നാളെ തരണമെങ്കില്‍ മസ്സാല ദോശ മേടിച്ച് തരണം ' എന്നു ഡയലോഗ് കേള്‍ക്കുംബൊള്‍ ഒരെണ്ണം കൊടുത്താലോ എന്നുതോന്നും. പക്ഷെ ഞാന്‍ മസ്സാല ദോശ മേടിച്ച്കൊടുത്ത് കാര്യം നടത്തും. 'ഞാന്‍ ആരാ മോന്‍ന്‍ന്‍.....' വൈകുന്നേരത്തെ കളിക്ക് ശേഷം ലാബില്‍ പോയാല്‍ അവിടെ വെച്ച് നെവ യെകൊണ്ട് എഴുതിപ്പിക്കാം എന്നുകരുതി ബുദ്ധിമുട്ടി ആണെങ്കിലും ഞാനും പോയി. അവള്‍ എഴുതുബോള്‍ 'എള്ള് ഉണങ്ങുബോള്‍ ആള്‍ ഉണങ്ങേണ്ടല്ലോ' എന്നുകരുതി ഞാന്‍ ചാറ്റിങ്ങിനെ കുറിച്ച് ആധികാരീകമായി പഠിക്കാന്‍ തുടങ്ങി. സ്വന്തം ഐ.ഡി യില്‍ കയറി എ.എസ്സ്. എല്‍ പറയുബോള്‍ 'ബൈ' കേട്ടു മടുത്തതിനാല്‍ ഞാന്‍ പിന്നിട് നേവ യുടെ ഐ.ഡി യില്‍ കയറാന്‍ തുടങ്ങി. അവള്‍ ആദ്യമൊക്കെ ചീത്ത പറഞ്ഞെങ്കിലും പിന്നിട് മൌന സമ്മതം നല്‍കി.
അങ്ങനെ എതോ ചാറ്റ് റൂമില്‍ നിന്നും ഒരു വിനോദിനെ പരിചയപ്പെട്ടു. വിവരങ്ങള്‍ ആന്യേഷിച്ചപ്പോഴെ എനിക്ക് മനസ്സിലായി അത് ഞങ്ങളുടെ വിനോദ് സാര്‍ ആണെന്ന്. അതിവിദക്തമായി നേവയെ പ്ളസ്ടു കഴിഞ്ഞ് റിസ്സള്‍ട്ട് കാത്തിരിക്കുന്ന ഒരു പയ്യന്നൂരുകാരി ആക്കി. ഈ വിവരം നെവ അറിഞ്ഞപ്പോള്‍ 'ഫൈനല്‍ സെം. യില്‍ ലാബ് പോകുമല്ലോ എന്നവള്‍ ഉറപ്പിച്ചു'. എന്നാല്‍ പ്രജീഷും ആതിരയും ഇതിനെ രസ്സകരമായി കൊണ്ടുപോകാം എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. ആദ്യ ദിനത്തെ ചാറ്റിംഗ് അവസാനിപ്പിച്ച് പോകാന്‍ ഒരുങ്ങിയപ്പോള്‍ 'ഒരു ഫ്രണ്ട്' റിക്യസ്റ്റും, നാളെയും ഈ സമയത്ത് കാണുമല്ലോ' എന്ന ചോദ്യവും ക്ളാസ്സില്‍ അല്‍പം മസ്സിലുപിടുത്തം ഒക്കെ ഉള്ള വിനോദ് സാറിണ്റ്റെ തനി നിറം മനസ്സിലാക്കി തന്നു. 'ഇല്ല, വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റ് ആയതിനാല്‍ വല്ലപ്പോഴുമേ വരാറുള്ളൂ... നോക്കാം... പറ്റിയാല്‍ നാളെ കാണാം..' എന്ന് ഞാനും തട്ടി വിട്ടു. ആഡ് ചെയ്യാനും ഞാന്‍ മറന്നില്ല.. !!!
റെക്കോഡ് എഴുതിത്തന്നാലും ഞാന്‍ വൈകുന്നേരം ലാബിലെ സ്തിരാംഗമായി..കൂടെയുള്ള കന്നട സുഹ്ര്‍ത്തുക്കള്‍ അറിയാതെ അതീവ രഹസ്യമായിതന്നെ ഞങ്ങള്‍ ഇത് കൊണ്ടുപോയി.അധികം താമസ്സിയാതെ തന്നെ നേവ യില്‍ വിനോദ് സാറിനു 'എന്തോ ഒരു ഇത്' ഉള്ളതായി തോന്നി. ഫോണ്‍ നംബര്‍ ചോദിച്ചപ്പോള്‍ വീട്ടിലേ നംബര്‍ മാത്രമേ ഉള്ളു എന്നു പറഞ്ഞോഴിഞ്ഞു. അങ്ങനെ കുറെ ദിവസങ്ങള്‍...... പിന്നീട് വിനോദ് സാറിണ്റ്റെ ക്ളാസ്സുകളില്‍ ചിരി അടക്കി ഇരുന്നത് തന്നെ പഠനത്തോടുള്ള 'ശ്രദ്ധ' ഒന്നുകൊണ്ട് മാത്രം ആണു. 'നിനക്ക് തമാശ്ശ, സാര്‍ എങ്ങാനും ഇതറിഞ്ഞാല്‍ എല്ലാത്തിണ്റ്റെയും ലാബ് പോക്കാ' എന്ന് ഒരൊരുത്തരും മാറി മാറി പറഞ്ഞ് തുടങ്ങിയപ്പോള്‍ കുറെനാള്‍ നമുക്ക് പണി തന്ന സാറിനോരു പണി കൊടുത്തിട്ട് അവസ്സാനിപ്പിക്കാം എന്നു ഞാനും തീരുമാനിച്ചു. അങ്ങനെ ഇരിക്കെ സാറിനു നേവ യുടെ ഫോട്ടോ കിട്ടിയേ മതിയെന്നായി.. ഇത് തന്നെ അവസരം എന്ന് കരുതിയ ഞാന്‍... "അടുത്ത ഞായറാഴ്ച കാസര്‍ഗോഡ് വരുന്നുണ്ട് അന്ന് പതിനോന്നുമണിക്ക് ബസ്സ് സ്റ്റാന്‍ഡില്‍ കണ്ടുമുട്ടാം,തിരിച്ചറിയുന്നതിനായി ചുവന്ന ഷര്‍ട്ടും ധരിക്കണം" എന്നു പറഞ്ഞു.
ഞങ്ങള്‍ കാസര്‍ഗോഡ് ആയിരുന്നു പുതിയ മലയാളം സിനിമകള്‍ കാണാന്‍ പോയിക്കൊണ്ടിരുന്നത്.
അങ്ങനെ ഞങ്ങള്‍ എല്ലാവരും ഞായറാഴ്ച്ച തന്നെ സിനിമക്ക് പോയികളയാം എന്നു തീരുമാനിച്ചു. അന്ന് ഞങ്ങള്‍ പത്തെ മുക്കലോടെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍, ഞങ്ങളുടെ മുന്നില്‍ തന്നെ വിനോദ് സാര്‍ ചുവന്ന ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും സാര്‍ 'എന്തോ പോലെ' ആയി. എങ്കിലും 'നിങ്ങളെല്ലാവരും ഇതെങ്ങോട്ടാ..' എന്നു ചോദിച്ച് ഒപ്പിച്ചു. സിനിമക്കാണെന്നു പറഞ്ഞപ്പോള്‍ 'പതിനൊന്നരക്കല്ലെ സിനിമ?? വേഗം ചെന്നില്ലെങ്കില്‍ ടിക്കറ്റ് കിട്ടാതെവരും' എന്നുപറഞ്ഞ് ഞങ്ങളെ പെട്ടെന്ന് ഒഴിവാക്കാന്‍ ശ്രമം. സാറിനെ അധികം വിയര്‍പ്പിക്കതെ ഞങ്ങളും സിനിമക്ക് പോയി. എന്താണെങ്കിലും തിരിച്ച് വന്നപ്പോള്‍ സാറി നെ കണ്ടില്ലാ......
പിന്നീട് ഒരു വിധത്തില്‍ ആണു നേവക്ക് പൂനെയില്‍ നഴ്സിംങ്ങിനു അഡ്മിഷന്‍ മേടിച്ച് കോടുത്തത്.....
ആ നേവയെ ഇന്നും വിനോദ് സാര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം......
കഷ്ടകാലം അല്ലതെ എന്തുപറയാന്‍....ആദ്യം ക്രിക്കറ്റും പിന്നീടു ഫുട്ബോളും കളിച്ച് വൈകുന്നേരങ്ങള്‍ ധന്യമാക്കാറുള്ള എണ്റ്റെ ബാച്ചിനുതന്നെ കിട്ടി ഈവനിംങ്ങ് ലാബ്...ഈ സമയം നിഷ്ചയിച്ച സാറുണ്ടോ അറിയുന്നു എണ്റ്റെ 'അവസ്ഥ'.. ഇണ്റ്റര്‍നെറ്റ് നെ കുറിച്ച് ആധികാരികമായി പഠിക്കുകയാണു ലാബില്‍; സാര്‍ ഒരല്‍പം കണിശ്ശക്കാരനായതിനാല്‍ പഠനേതര വിഷയങ്ങളിലേക്ക് പോകാന്‍ സമ്മതിക്കുകയെയില്ല.... അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ' സുഹ്രുത്ത് ' സാര്‍ ആയി വന്നു. ആ സാറിനെ തന്നെ ഈവനിംങ്ങ് ലാബ് ഏല്‍പിച്ചത് ' വൈദ്യന്‍ കല്‍പിച്ച പാലു പോലെ ' ആയി. അതിലും ആ 'സുഹ്രുത്ത്' വ്യത്യസ്തനായി. ഞങ്ങളെ ആരെയെങ്കിലും കീ എല്‍പിച്ച് ' കുഴപ്പങ്ങള്‍ ഉണ്ടാക്കി എനിക്ക് പണിയാക്കരുത്' ' എന്ന് പറഞ്ഞ് സാറുമുങ്ങും. അതില്‍ പിന്നെ എനിക്ക് മൈതാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു.
'റെക്കോഡ് വെക്കാതെ ഹാജര്‍ തരില്ലാ' എന്നാണു സാറന്‍മാരുടെ പക്ഷം. എനിക്കാണെങ്കില്‍ പണ്ടെ ഇഷടമല്ലാത്ത ജോലിയും. ഇടക്ക് ഓരൊ ഐസ് ക്രീം മേടിച്ച് കോടുത്താല്‍ 'നേവ' ഒന്നല്ല ഒന്‍പത് റെക്കോഡ് എഴുതിത്തരും എന്നതാകാം എന്നെ ആ ജോലിയില്‍ മടിയനാക്കിയത്. റെക്കോഡ് എഴുതാന്‍ കൊടുത്താലോ, 'ടാ..നാളെ തരണമെങ്കില്‍ മസ്സാല ദോശ മേടിച്ച് തരണം ' എന്നു ഡയലോഗ് കേള്‍ക്കുംബൊള്‍ ഒരെണ്ണം കൊടുത്താലോ എന്നുതോന്നും. പക്ഷെ ഞാന്‍ മസ്സാല ദോശ മേടിച്ച്കൊടുത്ത് കാര്യം നടത്തും. 'ഞാന്‍ ആരാ മോന്‍ന്‍ന്‍.....' വൈകുന്നേരത്തെ കളിക്ക് ശേഷം ലാബില്‍ പോയാല്‍ അവിടെ വെച്ച് നെവ യെകൊണ്ട് എഴുതിപ്പിക്കാം എന്നുകരുതി ബുദ്ധിമുട്ടി ആണെങ്കിലും ഞാനും പോയി. അവള്‍ എഴുതുബോള്‍ 'എള്ള് ഉണങ്ങുബോള്‍ ആള്‍ ഉണങ്ങേണ്ടല്ലോ' എന്നുകരുതി ഞാന്‍ ചാറ്റിങ്ങിനെ കുറിച്ച് ആധികാരീകമായി പഠിക്കാന്‍ തുടങ്ങി. സ്വന്തം ഐ.ഡി യില്‍ കയറി എ.എസ്സ്. എല്‍ പറയുബോള്‍ 'ബൈ' കേട്ടു മടുത്തതിനാല്‍ ഞാന്‍ പിന്നിട് നേവ യുടെ ഐ.ഡി യില്‍ കയറാന്‍ തുടങ്ങി. അവള്‍ ആദ്യമൊക്കെ ചീത്ത പറഞ്ഞെങ്കിലും പിന്നിട് മൌന സമ്മതം നല്‍കി.
അങ്ങനെ എതോ ചാറ്റ് റൂമില്‍ നിന്നും ഒരു വിനോദിനെ പരിചയപ്പെട്ടു. വിവരങ്ങള്‍ ആന്യേഷിച്ചപ്പോഴെ എനിക്ക് മനസ്സിലായി അത് ഞങ്ങളുടെ വിനോദ് സാര്‍ ആണെന്ന്. അതിവിദക്തമായി നേവയെ പ്ളസ്ടു കഴിഞ്ഞ് റിസ്സള്‍ട്ട് കാത്തിരിക്കുന്ന ഒരു പയ്യന്നൂരുകാരി ആക്കി. ഈ വിവരം നെവ അറിഞ്ഞപ്പോള്‍ 'ഫൈനല്‍ സെം. യില്‍ ലാബ് പോകുമല്ലോ എന്നവള്‍ ഉറപ്പിച്ചു'. എന്നാല്‍ പ്രജീഷും ആതിരയും ഇതിനെ രസ്സകരമായി കൊണ്ടുപോകാം എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. ആദ്യ ദിനത്തെ ചാറ്റിംഗ് അവസാനിപ്പിച്ച് പോകാന്‍ ഒരുങ്ങിയപ്പോള്‍ 'ഒരു ഫ്രണ്ട്' റിക്യസ്റ്റും, നാളെയും ഈ സമയത്ത് കാണുമല്ലോ' എന്ന ചോദ്യവും ക്ളാസ്സില്‍ അല്‍പം മസ്സിലുപിടുത്തം ഒക്കെ ഉള്ള വിനോദ് സാറിണ്റ്റെ തനി നിറം മനസ്സിലാക്കി തന്നു. 'ഇല്ല, വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റ് ആയതിനാല്‍ വല്ലപ്പോഴുമേ വരാറുള്ളൂ... നോക്കാം... പറ്റിയാല്‍ നാളെ കാണാം..' എന്ന് ഞാനും തട്ടി വിട്ടു. ആഡ് ചെയ്യാനും ഞാന്‍ മറന്നില്ല.. !!!
റെക്കോഡ് എഴുതിത്തന്നാലും ഞാന്‍ വൈകുന്നേരം ലാബിലെ സ്തിരാംഗമായി..കൂടെയുള്ള കന്നട സുഹ്ര്‍ത്തുക്കള്‍ അറിയാതെ അതീവ രഹസ്യമായിതന്നെ ഞങ്ങള്‍ ഇത് കൊണ്ടുപോയി.അധികം താമസ്സിയാതെ തന്നെ നേവ യില്‍ വിനോദ് സാറിനു 'എന്തോ ഒരു ഇത്' ഉള്ളതായി തോന്നി. ഫോണ്‍ നംബര്‍ ചോദിച്ചപ്പോള്‍ വീട്ടിലേ നംബര്‍ മാത്രമേ ഉള്ളു എന്നു പറഞ്ഞോഴിഞ്ഞു. അങ്ങനെ കുറെ ദിവസങ്ങള്‍...... പിന്നീട് വിനോദ് സാറിണ്റ്റെ ക്ളാസ്സുകളില്‍ ചിരി അടക്കി ഇരുന്നത് തന്നെ പഠനത്തോടുള്ള 'ശ്രദ്ധ' ഒന്നുകൊണ്ട് മാത്രം ആണു. 'നിനക്ക് തമാശ്ശ, സാര്‍ എങ്ങാനും ഇതറിഞ്ഞാല്‍ എല്ലാത്തിണ്റ്റെയും ലാബ് പോക്കാ' എന്ന് ഒരൊരുത്തരും മാറി മാറി പറഞ്ഞ് തുടങ്ങിയപ്പോള്‍ കുറെനാള്‍ നമുക്ക് പണി തന്ന സാറിനോരു പണി കൊടുത്തിട്ട് അവസ്സാനിപ്പിക്കാം എന്നു ഞാനും തീരുമാനിച്ചു. അങ്ങനെ ഇരിക്കെ സാറിനു നേവ യുടെ ഫോട്ടോ കിട്ടിയേ മതിയെന്നായി.. ഇത് തന്നെ അവസരം എന്ന് കരുതിയ ഞാന്‍... "അടുത്ത ഞായറാഴ്ച കാസര്‍ഗോഡ് വരുന്നുണ്ട് അന്ന് പതിനോന്നുമണിക്ക് ബസ്സ് സ്റ്റാന്‍ഡില്‍ കണ്ടുമുട്ടാം,തിരിച്ചറിയുന്നതിനായി ചുവന്ന ഷര്‍ട്ടും ധരിക്കണം" എന്നു പറഞ്ഞു.
ഞങ്ങള്‍ കാസര്‍ഗോഡ് ആയിരുന്നു പുതിയ മലയാളം സിനിമകള്‍ കാണാന്‍ പോയിക്കൊണ്ടിരുന്നത്.
അങ്ങനെ ഞങ്ങള്‍ എല്ലാവരും ഞായറാഴ്ച്ച തന്നെ സിനിമക്ക് പോയികളയാം എന്നു തീരുമാനിച്ചു. അന്ന് ഞങ്ങള്‍ പത്തെ മുക്കലോടെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍, ഞങ്ങളുടെ മുന്നില്‍ തന്നെ വിനോദ് സാര്‍ ചുവന്ന ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും സാര്‍ 'എന്തോ പോലെ' ആയി. എങ്കിലും 'നിങ്ങളെല്ലാവരും ഇതെങ്ങോട്ടാ..' എന്നു ചോദിച്ച് ഒപ്പിച്ചു. സിനിമക്കാണെന്നു പറഞ്ഞപ്പോള്‍ 'പതിനൊന്നരക്കല്ലെ സിനിമ?? വേഗം ചെന്നില്ലെങ്കില്‍ ടിക്കറ്റ് കിട്ടാതെവരും' എന്നുപറഞ്ഞ് ഞങ്ങളെ പെട്ടെന്ന് ഒഴിവാക്കാന്‍ ശ്രമം. സാറിനെ അധികം വിയര്‍പ്പിക്കതെ ഞങ്ങളും സിനിമക്ക് പോയി. എന്താണെങ്കിലും തിരിച്ച് വന്നപ്പോള്‍ സാറി നെ കണ്ടില്ലാ......
പിന്നീട് ഒരു വിധത്തില്‍ ആണു നേവക്ക് പൂനെയില്‍ നഴ്സിംങ്ങിനു അഡ്മിഷന്‍ മേടിച്ച് കോടുത്തത്.....
ആ നേവയെ ഇന്നും വിനോദ് സാര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം......
Subscribe to:
Comments (Atom)
